കോഴിക്കോട്: ഹിജാബിന്‍റെ പേരിലുള്ള വിവാദങ്ങൾ മതേതര ഇന്ത്യക്ക് അപമാനമാണെന്ന് എം.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ് സംഗമം അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളെയും മതചിഹ്നങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംസ്കൃതിയാണ് രാജ്യത്തിന്റേത്. രാജ്യത്തിന്‍റെ യശസ്സ് കുടികൊള്ളുന്നത് ജനാധിപത്യ- മതേതരത്വ നിലപാടിലാണ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ പോലും ഹനിക്കപ്പെടുന്ന സമകാലിക സാഹചര്യം അതിഗുരുതരമാണെന്ന് എം.എസ്.എം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹ്ഫി ഇംറാൻ അധ്യക്ഷത വഹിച്ചു. അമീന്‍ അസ്ലഹ്, അലി അസ്ഹർ, നവാസ് സ്വലാഹി, ഇത്തിഹാദ് സലഫി, അലി ഫർഹാൻ, ഷിബിലി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.