വഹീദക്ക് സംരക്ഷണവുമായി നാട്ടുകാരും മനുഷ്യാവകാശപ്രവർത്തകരും

കുറ്റ്യാടി: ഭർത്താവി‍ൻെറ ഉപദ്രവത്തിൽനിന്ന് യുവതിയെ രക്ഷിക്കാൻ നാട്ടുകാരും മനുഷ്യാവകാശ പ്രവർത്തകരും ഒത്തുകൂടി. കായക്കൊടി പഞ്ചായത്തിലെ കൊടക്കൽ വഹീദ സംരക്ഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർക്ക് പരാതി നൽകിയിരുന്നു. ഭർത്താവ് ഗൾഫിലും നാട്ടിലും വെച്ച് ദ്രോഹിച്ചിരുന്നുവെന്നും വർഷങ്ങളായി താമസിക്കുന്ന വീട്ടിൽനിന്ന് സ്കൂൾ വിദ്യാർഥികളായ മക്കളെയും തന്നെയും തെരുവിലേക്ക് ഇറക്കിവിടാനാണ് ഭർത്താവി‍ൻെറ ശ്രമമെന്നും വഹീദ പറയുന്നു. കുടുംബകോടതി വിധിച്ച ജീവനാംശം കൃത്യമായി നൽകുന്നില്ല. താമസിക്കുന്ന വീട് ഭർത്താവ് ബന്ധുവി‍ൻെറ പേരിൽ തീറെഴുതിക്കൊടുത്തിരിക്കുകയാണ്. കുട്ടികളെ ബലമായി ഇറക്കിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതിന് മർദിച്ചതായും പരിക്കേറ്റ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും പറഞ്ഞു. പൊലീസിൽ പരാതികൊടുത്തിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശപ്രവർത്തകർക്ക് പരാതി നൽകിയത്. വഹീദയുടെ വീട്ടിൽ നടന്ന യോഗത്തിൽ പി.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കുമ്പളംകണ്ടി അമ്മദ്, മൊയ്‌തു കണ്ണൻകോടൻ, ടി. നാരായണൻ വട്ടോളി, ജാഫർ മൂസ, വി.കെ. അബ്ദുല്ല, ടി.പി. ബഷീർ എന്നിവർ സംസാരിച്ചു. പി.കെ. ഹമീദ് (ചെയർമാൻ ), ടി.പി. മജീദ് (കൺവീനർ), ഹമീദ് കൊടക്കൽ (ട്രഷറർ), വി.പി.അബ്ദുല്ല ഹാജി, ചന്ദ്രൻ വാഴയിൽ (വൈസ് ചെയർമാൻ ), ഹാരിസ് തങ്ങൾ, സി.സി. മൊയ്‌തു (ജോയൻറ് കൺവീനർ )എന്നിവർ ഭാരവാഹികളായി 21 അംഗ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. യുവതിക്ക് നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.