ഉദുമ: കടന്നല്‍ക്കുത്തേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ പൊലീസ് സ്‌റ്റേഷനു മുന്‍വശത്ത് താമസിക്കുന്ന പരേതനായ കൊന്തൻെറ ഭാര്യ പാറുവാണ് (70) തിങ്കളാഴ്ച പുലര്‍ച്ചെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 14ന് കളനാട് വെച്ച് മത്സ്യവില്‍പന കഴിഞ്ഞ് മടങ്ങുമ്പോഴാണ് കടന്നല്‍ക്കുത്തേറ്റത്. തുടർന്ന് ഉദുമ നഴ്‌സിങ് ഹോമിലും കാസര്‍കോട് കെയര്‍വെൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ മൂന്നു ദിവസം മുമ്പാണ് മംഗലാപുരത്തേക്കു മാറ്റിയത്. മക്കള്‍: ശ്രീമതി, സരോജിനി, സതീശന്‍ (മൂവരും മത്സ്യത്തൊഴിലാളികള്‍). മരുമക്കള്‍: മോഹനന്‍, രാഘവന്‍. സഹോദരങ്ങള്‍: കുമ്പ, മുകുന്ദന്‍(കാഞ്ഞങ്ങാട്), വാമനന്‍, പരേതനായ കിട്ടന്‍. paru uduma
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.