തരിശുപാടത്ത് ജൈവകൃഷിയിറക്കി പ്രവാസി കൂട്ടായ്മ

നന്മണ്ട: തരിശായി കിടക്കുന്ന പാടത്ത് കൃഷിയിറക്കി പ്രവാസി കൂട്ടായ്മ. ഗൾഫിൽ തൊഴിലവസരം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നാട്ടിൽ ഹരിതവിപ്ലവത്തിൻെറ മണ്ണ് പാകപ്പെടുത്തുന്നത്. അജ്മൽ എന്ന മമ്മുട്ടി, ഷമീർ, പ്രജീഷ് എന്നീ പ്രവാസികളാണ് പ്രദേശത്തെ പാടമൊരുക്കി ജൈവകൃഷിയിലേക്ക് ഇറങ്ങുന്നത്. മുണ്ടയിൽ നമ്പീശൻ മാസ്റ്ററുടെ തരിശായി കിടക്കുന്ന ഒരു ഏക്കർ പാടത്താണ് കൃഷി. പാട്ടമൊന്നും വേണ്ട, കൃഷി ചെയ്തുകൊള്ളൂവെന്ന നമ്പീശൻ മാസ്റ്ററുടെ ആ സന്മനസ്സിന് നന്ദി പറയുകയാണിവർ. പ്രവാസികൾ പലരും കച്ചവടത്തിലേക്ക് ഇറങ്ങുമ്പോൾ നഷ്ടപ്പെട്ട കാർഷികവൃത്തി തിരിച്ചുകൊണ്ടുവരുകയാണിവർ. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് എന്നിവയാണ് കൃഷി. യുവകർഷകനും പരിസ്ഥിതിപ്രവർത്തകനുമായ മാടേക്കണ്ടി ശിവദാസനാണ് നിർദേശങ്ങൾ നൽകുന്നത്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പാക്കി എട്ടാം വാർഡിനെ ജൈവകൃഷി ഗ്രാമമാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് ശിവദാസനും അജ്മലും 'മാധ്യമ'ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.