ആഗ്രഹം പൂർത്തീകരിക്കാതെ കൃഷ്ണെൻറ വിടവാങ്ങൽ

നാദാപുരം: ആഗ്രഹം പൂർത്തീകരിക്കാതെ കൃഷ്ണൻ വിടവാങ്ങി. മരണശേഷം അവയവങ്ങൾ ദാനം ചെയ്യാനും ശരീരം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠിക്കാൻ വിട്ടുനൽകാനുമായിരുന്നു പൊട്ടക്കൊത്ത് കൃഷ്ണനെന്ന മനുഷ്യസ്നേഹിയുടെ തീരുമാനം. കോവിഡ് പിടികൂടിയതോടെ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയാതെ ഇന്നലെ യാത്രയായി. നാദാപുരത്തെ ആദ്യകാല പ്രിൻറിങ് പ്രസ് ഉടമയും അടിയുറച്ച കമ്യൂണിസ്റ്റുമായിരുന്നു. കൃഷ്ണനും ഭാര്യയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൈമാറിയ സമ്മതപത്രത്തിൻെറ കോപ്പി വർഷങ്ങളായി െഫ്രയിം ചെയ്ത് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പാർട്ടി ഏരിയ കമ്മിറ്റി അംഗം സി.എച്ച്. മോഹന‍ൻെറ നേതൃത്വത്തിൽ മൃതദേഹം പ്രോട്ടോകോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.