കോഴിക്കോട്: വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ക്രമസമാധാനത്തിനും നിയമം ലംഘിച്ചുള്ള കൂടിച്ചേരലുകളൊഴിവാക്കുന്നതിനും നഗരപരിധിയിൽ മാത്രം ആയിരത്തിലേറെ പൊലീസുകാരെയാണ് വിന്യസിച്ചത്. നിരോധനാജ്ഞ ഏർപ്പെടുത്തിയ റൂറൽ മേഖലയിൽ മൂവായിരത്തോളം പൊലീസുകാരാണ് സുരക്ഷയൊരുക്കുക. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളും പരിസര പ്രദേശങ്ങളും ശനിയാഴ്ച മുതൽ പൊലീസ് നിരീക്ഷണത്തിലാണ്. അസി. കമീഷണർമാരുടെയും ഡിവൈ.എസ്.പിമാരുടെയും നേതൃത്വത്തിലാവും ക്രമസമാധാനപാലനം. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ മുഴുവൻ സമയവും അസി. കമീഷണർമാരുെട നേതൃത്വത്തിൽ പൊലീസ് കാവലുണ്ടാവും. പ്രധാന ഭാഗങ്ങളിലെല്ലാം ഡ്രോൺ കാമറ ഉപയോഗിച്ചുള്ള നിരീക്ഷണവും ഉണ്ടാവും. ആളുകൾ ബൈക്കുകളിലുൾപ്പെടെ പ്രകടനം നടത്തുന്നതിന് വിലക്കുണ്ട്. വിലക്കുകൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. പ്രധാന റോഡുകളിലെല്ലാം വിവിധ സംഘങ്ങളായി തിരിഞ്ഞ് രാവിലെ ആറു മുതൽ വാഹന പരിശോധനയും ഉണ്ടാവും. അനാവശ്യമായി പുറത്തിറങ്ങിയവരുടെ വാഹനം പിടിച്ചെടുക്കും. പ്രവേശന പാസുള്ള സ്ഥാനാർഥികളെയും ഏജൻറുമാരെയും മാത്രമേ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കൂ. ക്രമസമാധാനത്തിനായി വിവിധയിടങ്ങളിൽ പൊലീസ് പിക്കറ്റുകളും ഉണ്ടാവുമെന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോർജും റൂറൽ എസ്.പി എ. ശ്രീനിവാസും അറിയിച്ചു. Vj-1,vj-2 നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ കോഴിക്കോട് ക്രിസ്ത്യൻ കോളജിൽ അവസാനഘട്ട പരിശോധനക്ക് ശേഷം മടങ്ങുന്ന പൊലീസ് ഡോഗ് സ്ക്വാഡ് Vj- 3 കോഴിക്കോട് ക്രിസ്ത്യൻ കോളജിൽ ഡോഗ് സ്ക്വാഡിൻെറ നേതൃത്വത്തിൽ നടന്ന പരിശോധനക്കുശേഷം വെള്ളം കുടിക്കുന്ന പൊലീസ് നായ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.