പ്രമുഖരുമായി പ്രതിപക്ഷ നേതാവിൻെറ മുഖാമുഖം കോഴിക്കോട്: നഗരത്തിലെ പ്രമുഖരുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖാമുഖം നടത്തി. വ്യാഴാഴ്ചത്തെ ഐശ്വര്യ കേരള യാത്ര തുടങ്ങുന്നതിന് മുമ്പായിരുന്നു പരിപാടി. ചർച്ചയിലുയർന്ന ആവശ്യങ്ങൾ പരിശോധിച്ച് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് ചെന്നിത്തല പറഞ്ഞു. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണത്തിന് മതിയായ പരിഗണന നൽകണമെന്നും മലബാറിൽ രാജ്യാന്തര കായിക സ്േറ്റഡിയം വേണമെന്നും ആവശ്യമുയർന്നു. വ്യാപാര വ്യവസായ മേഖലകളിലുള്ളവരും സംഘടന പ്രതിനിധികളും പങ്കെടുത്തു. മുൻ മേയർ സി.ജെ. റോബിൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, സി.എൻ. വിജയകൃഷ്ണൻ, ഐ.പി. പുഷ്പരാജ്, എൻ.കെ. മുഹമ്മദലി, യു. അബ്ദുറഹിമാൻ, സി.എം. ഉമ്മർകോയ, ടി.കെ. സുനിൽകുമാർ, ടി.എ. ലിസി, കമാൽ വരദൂർ, രമേശ് ബാബു, പാലക്കണ്ടി അബ്ദുൽ മജീദ്്്, വി.കെ.വി. അസീസ്, പി. ബാലൻ, കരുപ്പാളി ചിന്നൻ, സി.എ. ഉമർകോയ, പി.ഐ. അജയൻ, കെ. ഉദയകുമാർ തുടങ്ങി വിവിധ മേഖലയിലുള്ളവർ സംബന്ധിച്ചു. ബേപ്പൂർ രാധാകൃഷ്ണൻ സ്വാഗതവും അഡ്വ.എം. രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.