കൊടുവള്ളി: കരിയാത്തുംപാറ റിസർവോയറിൽ പാറക്കടവിൽ മുങ്ങിമരിച്ച ചാവിടിക്കുന്നുമ്മൽ മുഹമ്മദ് അബ്ദുള്ള ബാവ (14) യുടെ മയ്യിത്ത് ഖബറടക്കി. പിതാവിനും മാതാവിനും സഹോദരനുമൊപ്പമാണ് തിങ്കളാഴ്ച വൈകീട്ട് നാലരയോടെ മുഹമ്മദ് അബ്ദുള്ള ബാവ പാറക്കടവിലെത്തിയത്. കൂടെ വെള്ളത്തിലിറങ്ങിയ കുട്ടികളെല്ലാം കരക്ക് കയറിയിട്ടും ബാവയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പടനിലം ഫെയ്സ് ഇൻറർനാഷനൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചക്ക് ഒന്നരയോടെ മയ്യിത്ത് വീട്ടിലെത്തിച്ചു. തുടർന്ന് പറമ്പത്ത് കാവ് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.