കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിൻെറ ഞെട്ടലിൽ നാട് നടുങ്ങിനിൽക്കെ പരിക്കേറ്റവർക്ക് മെഡിക്കൽ കോളജിലേക്ക് പെട്ടെന്ന് വഴിയൊരുക്കി കോഴിക്കോട് സിറ്റി പൊലീസ്. അപകടം അറിഞ്ഞതുമുതല്‍ സിറ്റി ഡി.സി.പി സുജിത് ദാസ് ജില്ല അതിര്‍ത്തിയായ രാമനാട്ടുകരയിലെത്തി. 20 കണ്‍ട്രോള്‍ റൂം വാഹനങ്ങളും 16 പൊലീസ് സ്‌റ്റേഷനുകളിലായുള്ള സ്‌റ്റേഷന്‍ മൊബൈല്‍ യൂനിറ്റും ബൈപാസില്‍ ഡ്യൂട്ടിക്കിറങ്ങി. കരിപ്പൂരില്‍നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള 27.8 കിലോമീറ്റർ റോഡ് നിറയെ കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ സജ്ജമായി. അത്യാവശ്യ സർവിസ് ഒഴികെ മറ്റു വാഹനങ്ങൾ കഴിയുന്നിടത്തോളം ബൈപാസില്‍നിന്ന് തിരിച്ചുവിട്ടായിരുന്നു ആംബുലന്‍സുകള്‍ക്കുവേണ്ടി റോഡ് ഒരുക്കിയത്. പോക്കറ്റ് റോഡുകൾ ബൈപാസുമായി ചേരുന്ന ഭാഗത്ത് പൊലീസുകാരെ നിർത്തി. ജങ്ഷനുകളിലും പ്രത്യേക കാവൽ ഏർപ്പെടുത്തി. ആംബുലന്‍സുകള്‍ വരുന്ന സമയം വഴികാട്ടാൻ പൊലീസ് വാഹനങ്ങളും അകമ്പടിയായെത്തി. ബീച്ച് ജനറല്‍ ആശുപത്രി, മിംസ്, ബേബി മെമ്മോറിയല്‍ എന്നിവിടങ്ങളിലേക്കും രോഗികളെ കൊണ്ടുപോകാൻ സൗകര്യമൊരുക്കി. അപകടമറിഞ്ഞ് നിരവധിയാളുകൾ സ്വന്തം വാഹനങ്ങളിൽ കരിപ്പൂരിലേക്ക് പാഞ്ഞിരുന്നു. കാഴ്ചക്കാരായും മറ്റും വെറുതെ പുറപ്പെട്ടവരെ ജില്ല അതിര്‍ത്തിയില്‍തന്നെ പൊലീസ് തടഞ്ഞു. മറ്റിടങ്ങളിലും വാഹനങ്ങൾ തടഞ്ഞ് അത്തരക്കാരെ പൊലീസ് തിരിച്ചയച്ചു. ട്രോമാകെയര്‍ വളൻറിയര്‍മാരെയും സന്നദ്ധ സേനാംഗങ്ങളെയും മാത്രമാണ് കോഴിക്കോടുനിന്ന് കരിപ്പൂരിലേക്ക് പോകാനനുവദിച്ചത്. അവശ്യ സർവിസുകളല്ലാത്ത വാഹനങ്ങളൊന്നും ജില്ലാ അതിര്‍ത്തി കടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.