നിജാസെത്തി; ഭാര്യക്കും മകനും പ്രാർഥനയോടെ വിടനൽകി

വെള്ളിമാട്കുന്ന്: പ്രിയതമക്കും പൊന്നുമകനും യാത്രനൽകാൻ മുഹമ്മദ് നിജാസെത്തി. അപകടത്തിൽ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട രണ്ടു മക്കളെ ചേർത്തുപിടിച്ചാണ് നിജാസ് ഭാര്യക്കും മകനും പ്രാർഥനയോടെ വിടചൊല്ലിയത്. സാഹിറ ബാനു (29), മകൻ പത്തുമാസം പ്രായമായ അസം മുഹമ്മദ് എന്നിവരുടെ മൃതദേഹം വെള്ളിമാട്കുന്ന് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിലാണ് ശനിയാഴ്ച രാത്രി 10ന് ഖബറടക്കിയത്. ദുബൈയിൽനിന്ന് മുഹമ്മദ് നിജാസ് 8.30ഓടെ കരിപ്പൂരിലെത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ശനിയാഴ്ച വൈകീട്ട് 5.50നാണ് ഇരുവരുടെയും മൃതദേഹം ലോ കോളജിന് പിറകുവശത്തെ വീട്ടിൽ എത്തിച്ചത്. സാഹിറയുടെയും മകൻെറയും മൃതദേഹങ്ങൾ ഒരുമിച്ച് ഒരു ഫ്രീസറിൽ കിടത്തിയാണ് കൊണ്ടുവന്നത്. സാമൂഹിക അകലം പാലിച്ച് അംഗങ്ങളുടെ എണ്ണം നിയന്ത്രിച്ച് വീട്ടിൽതന്നെയായിരുന്നു മയ്യിത്ത് നമസ്കാരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.