താമരശ്ശേരി: തെരുവുനായുടെ കടിയേറ്റ് ചികിത്സ െെവെകിയ ആട് ചത്തു. തെരുവ് നായ് കടിച്ച് കുടല്‍മാല പുറത്തുചാടിയ ആടിന് ചികിത്സ മണിക്കൂറുകളോളം വൈകിയതായി ആരോപണമുണ്ടായിരുന്നു. ചുങ്കം മുട്ട്കടവില്‍ ജാനകിയുടെ ആടിനെയാണ് ചൊവ്വാഴ്ച തെരുവുനായ് ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ചത്. പരിക്കേറ്റ ആടിനെ ഉടൻ ജാനകിയും നാട്ടുകാരും ചേർന്ന് താമരശ്ശേരി മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ അവധിയിൽ ആയതിനാല്‍ ചികിത്സ ലഭിച്ചില്ല. തുടർന്ന് പ്രദേശവാസികൾ മൈക്കാവ് മൃഗാശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് ചികിത്സ ലഭ്യമാക്കിയത്. ജനമൈത്രി െപാലീസ് ഇടപെട്ടേതാടെ, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഡോക്ടർ വീട്ടിൽ നിന്ന് തിരികെയെത്തി െചാവ്വാഴ്്ച രാത്രി എട്ടരയോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയ വൈകിയതിനാൽ അവശനിലയിലായ ആട് ബുധനാഴ്ച രാവിലെ ചത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.