പ്രവാസികളുടെ ജീവൻകൊണ്ട് പന്താടാൻ അനുവദിക്കില്ല

കോഴിക്കോട്: കൊറോണയുടെ മറവിൽ സാങ്കേതികത്വം പറഞ്ഞ് പ്രവാസികളുടെ ജീവൻകൊണ്ട് പന്താടാൻ ആരെയും അനുവദിക്കില്ലെന്ന് കെ.എം.സി.സി ഓവർസീസ് ചീഫ് ഓർഗനൈസർ സി.വി.എം വാണിമേൽ. കോവിഡ് രോഗിയല്ലെന്നു മെഡിക്കൽ റിപ്പോർട്ട് കിട്ടിയതിന് ശേഷവും ക്വാറൻറീനിൽ കഴിയുന്ന പ്രവാസികളോട് അധികൃതർ കാണിക്കുന്ന സമീപനത്തിൽ മാറ്റം വരണം. നിരീക്ഷണത്തിനിടയിൽ കുഴഞ്ഞുവീണ നാദാപുരം വളയത്തെ അബ്ദുൽ കരീമിനെ ഹോസ്പിറ്റലിലാക്കാൻ തൊട്ടടുത്ത ഹെൽത്ത് സൻെററിൽ മൂന്ന് ആംബുലൻസുകൾ ഉണ്ടായിട്ടും വിട്ടുകൊടുക്കാതെ പൊലീസിൻെറ അനുമതിയോടെ സ്വകാര്യ വാഹനത്തിൽ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടാക്കിയ ആരോഗ്യവകുപ്പ് ക്രൂരമായ നീതിനിഷേധമാണ് നടത്തിയത്. മനുഷ്യത്വരഹിതമായ ചെയ്തികൾക്കെതിരെ സമൂഹ മനഃസാക്ഷി ഉയരണം -വാർത്തക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.