ആസ്റ്റര്‍ മിംസില്‍ ശ്വാസകോശം മാറ്റിവെക്കല്‍

കോഴിക്കോട്: കോഴിക്കോട് ആരംഭിച്ചതായി ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദഗ്ധര്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രതിനിധികള്‍ വിശദ പരിശോധന നടത്തിയ ശേഷമാണ് ശ്വാസകോശം മാറ്റിവെക്കലിനുള്ള അനുമതി ലഭ്യമായത്. ഇതോടെ ഉത്തര കേരളത്തിലെ ആദ്യ ശ്വാസകോശം മാറ്റിവെക്കല്‍ കേന്ദ്രമായി ആസ്റ്റർ മിംസ് മാറിയെന്ന് ആസ്റ്റര്‍ കേരള ആൻഡ് ഒമാന്‍ റീജനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ വിശദീകരിച്ചു. നിലവില്‍ ഉത്തര കേരളത്തിലുള്ളവര്‍ക്ക് ശ്വാസകോശം മാറ്റിവെക്കണമെങ്കില്‍ ബംഗളൂരു പോലുള്ള നഗരങ്ങളെ ആശ്രയിക്കണം. ഈ ദുരിതത്തിന് ഇതോടെ പരിഹാരമാകും. വാർത്തസമ്മേളനത്തിൽ, ഡോ. അനില്‍ജോസ്, ഡോ. മധു കല്ലാത്ത്, ഡോ. ശരത്, ലുക്മാൻ പൊന്മാടത്ത് എന്നിവരും പങ്കെടുത്തു. attn. പരസ്യപ്രധാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.