കോഴിക്കോട്: രണ്ടു കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കരിക്കാംകുളം സ്വദേശി ചക്കാറമ്പത്ത് പറമ്പിൽ കെ.പി. മുഹമ്മദ് റഫീഖാണ് (41) പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾ മുഖേന ഒഡിഷയിൽനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചില്ലറവിൽപനക്കാർക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. വീട്ടിൽനിന്നാണ് പിടിയിലായത്. പ്രതി കൈമാറുന്ന കഞ്ചാവ് ചെറുപൊതികളാക്കി കോളജ് വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് വിൽപന നടത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്. ഓണം സ്പെഷൽ ഡ്രൈവ് പരിശോധനയുടെ ഭാഗമായുള്ള നിരീക്ഷണത്തിനിടെയാണ് പ്രതി പിടിയിലായത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്‍റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ. ദേവദാസ്, പ്രിവന്‍റിവ് ഓഫിസർമാരായ സന്തോഷ് ചെറുവോട്ട്, കെ. പ്രവീൺകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.ആർ. ദീൻദയാൽ, കെ. അർജുൻ, പി.പി. ജിത്തു, വിപിൻ, എൻ.എസ്. സന്ദീപ്, ടി.ആർ. രശ്മി എന്നിവരടങ്ങളിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.