പി.സി. കുഞ്ഞിരാമന്‍

ചെറുപുഴ: പ്രമുഖ വസ്ത്രവ്യാപാരി (84) നിര്യാതനായി. സ്വന്തം പേരുകൊണ്ട് ചെറുപുഴയുടെ വ്യാപാരമേഖലയെ അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു. മലഞ്ചരക്കും പലവ്യഞ്ജനങ്ങളും വിറ്റിരുന്ന നാലോ അഞ്ചോ ചെറുകടകള്‍ മാത്രമുണ്ടായിരുന്ന ചെറുപുഴയെന്ന ഗ്രാമത്തില്‍ തുണിക്കച്ചവടം തുടങ്ങുകയും ആറു പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച വസ്ത്രവ്യാപാരത്തെ കാലഘട്ടത്തിനനുസരിച്ച് പുതുക്കിക്കൊണ്ട് ചെറുപുഴ ഒരു പട്ടണമായി മാറുന്നതിന് സാക്ഷ്യംവഹിച്ച ദീര്‍ഘദര്‍ശിയായിരുന്നു. ചെറുപുഴയിലെയും സമീപ ഗ്രാമങ്ങളിലെയും സംഘടനകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും കയ്യയച്ച് സംഭാവനകള്‍ നല്‍കി സാമ്പത്തികമായി പിന്തുണച്ചതിനൊപ്പം ജാതിമത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒരേപോലെ കണ്ട് നാടിന്റെ പൊതുബോധത്തിന് കരുത്തുപകരുകയും ചെയ്തു. 1980കളില്‍ ചെറുപുഴ പട്ടണത്തെ വെള്ളത്തില്‍ മുക്കിക്കളയുമായിരുന്ന കാക്കടവ് ജലവൈദ്യുതി പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെയുണ്ടായ ജനകീയ സമരത്തിനൊപ്പം വ്യാപാരികളെ സംഘടിപ്പിച്ച് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. വ്യാപാരി ക്ഷേമത്തിനായി രൂപവത്കരിച്ച മര്‍ച്ചന്റ് വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റിയുടെ സ്ഥാപക ഡയറക്ടറും ദീര്‍ഘകാലം ചെറുപുഴ അയ്യപ്പക്ഷേത്രം ഭരണസമിതിയില്‍ ട്രഷററുമാ‍യിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: ഡോ. ഗീത, വിനോദ്, ബീന, ബിന്ദു. മരുമക്കള്‍: ഡോ. രാധാകൃഷ്ണന്‍, ഷീജ, സുനില്‍, മുരളി. Cherupuzha P.C. Kunhiraman (84)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.