വടകര: ഓർക്കാട്ടേരിയിലെ മൂന്ന് ജ്വല്ലറികളിൽ നിന്ന് പോളിഷ് ചെയ്യാൻ നൽകിയ പതിനൊന്നര പവൻ സ്വർണവുമായി മുങ്ങിയ പ്രതി ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ. മഹാരാഷ്ട്ര സാംഗ്ലി ജില്ലയിൽ തസ്‌കോൻ വേഫലെയിൽ മയൂർ അർജുൻ ഗോഡ്‌കെ എന്ന സൂരജ് സേട്ടുവിനെയാണ് (31) എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ഏപ്രിൽ 21 നാണ് കേസിനാസ്പദ സംഭവം. ഓർക്കാട്ടേരിയിലെ സിറാജ് ജ്വല്ലറി, എസ്.ആർ ജ്വല്ലറി, ആർ.ആർ ജ്വല്ലറി എന്നിവിടങ്ങളിൽ നിന്നുള്ള സ്വർണവുമായാണ് പ്രതി മുങ്ങിയത്. എട്ട് വർഷത്തോളമായി ഓർക്കാട്ടേരിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ച് ജ്വല്ലറികളിലെ സ്വർണം പൂശി നൽകി വരികെയാണ് പ്രതി കച്ചവടക്കാരിൽ നിന്നും വാങ്ങിയ സ്വർണവുമായി മുങ്ങിയത്. പുണെയിൽ നിന്നുമാണ് എടച്ചേരി സി.ഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘങ്ങളായ എസ്.ഐ. ആന്റണി ഡിക്രൂസ്, എ.എസ്.ഐ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ സിജേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Saji 1 പടം: സൂരജ് സേട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.