കോഴിക്കോട്: പത്താംക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പഠനത്തിന് അവസരം ഒരുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലബാറിലെ ജില്ലകൾ വർഷങ്ങളായി ഹയർ സെക്കൻഡറി സീറ്റുകളുടെ രൂക്ഷമായ അഭാവം നേരിടുകയാണ്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുപോലും കഴിഞ്ഞ വർഷം പ്രവേശനം ലഭിച്ചില്ല. ഈ വർഷം അമ്പതിനായിരത്തോളം കുട്ടികൾ മലബാർ മേഖലയിൽ പുറത്തുനിൽക്കേണ്ടിവരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓപൺ സ്കൂൾ പ്രവേശനത്തിന്‍റെ കണക്കുകൾ എടുത്താൽ മലപ്പുറം ജില്ലയിൽനിന്നാണ് കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയതെന്ന് മനസ്സിലാകും. മേഖലയോടുള്ള വിവേചനം ഇതിൽനിന്ന് വ്യക്തമാണ്. വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും. ഭാരവാഹികളായ സയ്യിദ് ഉമർ തങ്ങൾ, ആയിശ, മൂസ്അബ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.