കുറ്റിക്കാട്ടൂർ: മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിൽ തെറിച്ചുവീണ വീട്ടമ്മക്ക് ബസ് ദേഹത്ത് കയറി ദാരുണാന്ത്യം. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം പുറത്തോട്ട് കണ്ടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ് (52) തൽക്ഷണം മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30ന് മാവൂർ-കോഴിക്കോട് റോഡിൽ കുറ്റിക്കാട്ടൂർ കനറാ ബാങ്കിന് മുന്നിലാണ് അപകടം. മകനൊപ്പം ചേവായൂർ ഭാഗത്തേക്ക് ജോലിക്ക് പോകുകയായിരുന്നു. മുന്നിലുള്ള കാർ വെട്ടിച്ചപ്പോൾ ഇടിക്കാതിരിക്കാൻ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബിന്ദു റോഡിൽ തെറിച്ചുവീണു. ഈ സമയത്ത് എതിരെവന്ന കോഴിക്കോട്-മാവൂർ-അരീക്കോട് റൂട്ടിൽ ഓടുന്ന കൊളക്കാടൻ ബസിനടിയിൽപെടുകയായിരുന്നു. പിതാവ്: വാസു. മാതാവ്: ലക്ഷ്മി. മക്കൾ: ഷിബിൻ, ഷിജിന. മരുമകൻ: പ്രശോഭ് മുണ്ടക്കൽ (സൗദി). സഹോദരങ്ങൾ: സുനിൽകുമാർ, അനിൽകുമാർ, സന്ധ്യ, സിന്ധു, പരേതനായ അജിത് കുമാർ. ലൈല ബേപ്പൂർ: നടുവട്ടം വട്ടറമ്പിൽ പരേതനായ പി.ടി. അസ്സൻ കോയയുടെ മകൾ കെ.പി. ലൈല (61) നിര്യാതയായി. ഭർത്താവ്: വെളുത്തേടത്ത് അഹമ്മദ് കോയ. മക്കൾ: റബീന, മുഹമ്മദ് റാഫി, മുഹമ്മദ് റിയാസ്, റിസാന. മരുമക്കൾ: കെ.ടി. സക്കീർ, അബിനാസ്, റഹ്മത്ത്, മിയാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.