മാവൂർ: കഴിഞ്ഞദിവസം തുറന്നുനൽകിയ എളമരം കടവ് പാലത്തിന്റെ മാവൂർ ഭാഗത്തെ ജങ്ഷനിൽ വീണ്ടും അപകടം. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. മാവൂർ ഭാഗത്ത് താൽക്കാലിക ട്രാഫിക് സംവിധാനം ഒരുക്കിയിരുന്നെങ്കിലും വീണ്ടും അപകടം ഉണ്ടായതോടെ അസി. കമീഷണർ കുഞ്ഞുമോയിൻകുട്ടി സ്ഥലം സന്ദർശിച്ചു. ചൊവ്വാഴ്ച ഈ ഭാഗത്ത് മൂന്ന് അപകടങ്ങൾ സംഭവിച്ചിരുന്നു. ഈ അപകടങ്ങളിൽ കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ എടവണ്ണപ്പാറയിൽനിന്ന് വന്ന ആക്ടീവ സ്കൂട്ടറും കൂളിമാട് ഭാഗത്തുനിന്നുവന്ന ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പല ദിശയിൽ വാഹനങ്ങളെത്തുന്നതും പാലം മാവൂർ - കൂളിമാട് റോഡിൽ ചേരുന്നതുമായ ഭാഗത്ത് സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.