േകാട്ടയം: അന്വേഷണാത്മക പത്രപ്രവർത്തനത്തിന് കോട്ടയം പ്രസ്ക്ലബ് ഏർപ്പെടുത്തിയ പ്രഥമ സഞ്ജയ് ചന്ദ്രശേഖരൻ പുരസ്കാരം 'മാധ്യമം' സബ് എഡിറ്റർ പി. ജസീലക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മാനിച്ചു.
ഉയർന്നുവരുന്ന വിഷയങ്ങൾക്ക് തുടർനടപടി ഉണ്ടാകുന്നതുവരെ അവയെ മുഖ്യധാരയിൽ നിലനിർത്തുന്നതിൽ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിെൻറയും പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
പല വിഷയവും ചർച്ച ചെയ്യപ്പെടാതെ പോവുകയാണ്. ഈ പ്രവണതക്ക് മാധ്യമങ്ങൾ മാറ്റംവരുത്തണം. സാമ്പ്രദായിക പ്രതിപക്ഷ പ്രവർത്തനത്തിന് മാറ്റമുണ്ടാകുമെന്ന ആഗ്രഹത്തോടെയാണ് തെൻറ പ്രവർത്തനമെന്നും സതീശൻ പറഞ്ഞു.
25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സഞ്ജയ് ചന്ദ്രശേഖറിെൻറ 50ാം ജന്മദിനത്തില് പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജി അധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, 'മലയാള മനോരമ' സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, കൂരോപ്പട ഗ്രാമപഞ്ചായത്ത് അംഗം അനില്‍ കൂരോപ്പട, പ്രസ്ക്ലബ് പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി എസ്. സനില്‍കുമാര്‍, ജി. ശ്രീജിത്ത്, സഞ്ജയ് ചന്ദ്രശേഖറിെൻറ സഹോദരന് സഞ്ജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ സംസാരിച്ചു. പ്രത്യേക ജൂറി പരാമർശത്തിന് അർഹയായ 'മാതൃഭൂമി' സീനിയർ സബ് എഡിറ്റർ അനു എബ്രഹാമും പുരസ്കാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.