ദേവസ്യ
വർഗീസ്
മണിമല: കവർച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മൂന്നുവർഷത്തിനുശേഷം പൊലീസ് പിടികൂടി. കറുകച്ചാൽ ഉമ്പിടി ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ ഉമ്പിടി സോജി എന്ന ദേവസ്യ വർഗീസ്(46) ആണ് അറസ്റ്റിലായത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 2020 സെപ്റ്റംബർ ആറിന് വെളുപ്പിന് ചാമംപതാൽ ഭാഗത്ത് പത്തനംതിട്ട റാന്നി സ്വദേശിയായ യുവാവും സുഹൃത്തും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ചില്ല് അടിച്ചു പൊട്ടിച്ച് മുളക് സ്പ്രേ അടിച്ചശേഷം അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുന്ന ഇയാൾക്കായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലാണ് ഇയാൾ പിടിയിലായത്. എസ്.എച്ച്.ഒ ജയപ്രകാശ്, എസ്.ഐ മാരായ ബിജോയ്, സുനിൽ, എ.എസ്.ഐ സിന്ധുമോൾ, സി.പി.ഒ മാരായ ജിമ്മി ജേക്കബ്, സാജുദ്ദീൻ, ജസ്റ്റിൻ ജേക്കബ്, സജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.