സത്യപ്രതിജ്ഞ ചെയ്ത ജില്ല പഞ്ചായത്തംഗങ്ങള്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, കലക്ടര്‍ ചേതന്‍കുമാര്‍ മീണ എന്നിവര്‍ക്കൊപ്പം
കോട്ടയം: ജില്ല പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റെടുത്തു. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും മുതിര്‍ന്ന അംഗം ആദ്യം വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഈ അംഗം മറ്റുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അംഗങ്ങളുടെ ആദ്യയോഗം ചേര്‍ന്നു.
ജില്ല പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം തോമസ് കുന്നപ്പള്ളിക്ക് വരണാധികാരിയായ കലക്ടര്‍ ചേതന്‍കുമാര്‍ മീണ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് തോമസ് കുന്നപ്പള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. തോമസ് കുന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ആദ്യ കൗണ്‍സിൽ യോഗം ചേര്‍ന്നു.
ഗ്രാമപഞ്ചായത്തുകളില്‍ ചിന്നമ്മ പാപ്പച്ചന് (അയ്മനം), എ.പി. ഗോപി (കുമരകം), മാത്യു എം. പടപ്പന്‍ (ആര്‍പ്പൂക്കര), ജോസ് അമ്പലക്കുളം(അതിരമ്പുഴ), സിജി രാജു(നീണ്ടൂര്‍), പി.എ. അബ്ദുൽ കരീം (തിരുവാര്‍പ്പ്), പോള്‍സണ്‍ ജോസഫ് (ടി.വി. പുരം), പി.പി. പദ്മനന്ദനന്‍ (മറവന്തുരുത്ത്), വി.ടി. ജയശ്രീ (വെച്ചൂര്‍), സുശീലകുമാരി (തലയാഴം), കെ.ജെ. സണ്ണി (ചെമ്പ്), കെ.ജി. രാജു(ഉദയനാപുരം), എം.എസ്. രാജു(അകലക്കുന്നം), അബ്ദുല്‍ കരീം (എലിക്കുളം), ലിസി എബ്രഹാം(കിടങ്ങൂര്‍), ആന്റണി തുപ്പലഞ്ഞിയില്‍ (കൂരോപ്പട), തോമസ് തടത്തിമാക്കല്‍ (മണര്‍കാട്), ഏലിയാമ്മ മത്തായി(മീനടം), ഫിലിപ്പോസ് തോമസ് (പാമ്പാടി), റോസമ്മ(പള്ളിക്കത്തോട്), തോമസ് സ്കറിയ (മാടപ്പള്ളി), ജോസഫ് തോമസ് (പായിപ്പാട്),തോമസ് കുര്യന് പാറവേലില്‍ (വാകത്താനം), റോസമ്മ ദേവസ്യ മണമേല്‍ (വാഴപ്പള്ളി), ജയിംസ് ജോസഫ് പതാരംചിറ(തൃക്കൊടിത്താനം), ജോസ് മുണ്ടുകുന്നേല്‍ (കടുത്തുരുത്തി), ബാബു ജോര്‍ജ് തയ്യില്‍ (കല്ലറ), ജോണ്‍ തറപ്പേല്‍ (തലയോലപ്പറമ്പ്), സുജാത രമണന് (മുളക്കുളം), ടി.ബി. ബേബി( വെള്ളൂര്‍), ശോഭ ഗോപിനാഥന് നായര്‍ ( ഞീഴൂര്‍), കെ.എം. തങ്കച്ചന് (ഉഴവൂര്‍), ലിസമ്മ മത്തച്ചന് (രാമപുരം), കെ.എ. ജോസഫ് (മരങ്ങാട്ടുപിള്ളി), ജോര്‍ജ് ജി. ചെന്നേലില്‍ (കുറവിലങ്ങാട്), വത്സ രാജന് (വെളിയന്നൂര്‍ ), ശ്യാമളകുമാരി(കാണക്കാരി), കെ.എന്‍. തങ്കപ്പന്(മാഞ്ഞൂര്‍), എബി ലൂക്കോസ് കിഴക്കേത്തോട്ടം (പൂഞ്ഞാര്‍), സേവ്യര്‍ കണ്ടത്തിന്‍കര (തിടനാട്), ജോസഫ് മാത്യു (തലപ്പലം), ജോണി ആലാനി (തലനാട്), അലക്സ് ടി. ജോസഫ് (മേലുകാവ്), ലീന ജോസഫ് പോര്‍ക്കാട്ടില്‍ (തീക്കോയി), മിനര്‍വ മോഹന്‍ (പൂഞ്ഞാര്‍ തെക്കേക്കര), ഇത്തമ്മ മാത്യു പല്ലാട്ട്(മൂന്നിലവ്), തങ്കച്ചന് കുന്നുംപുറം (കടനാട്), കെ.ടി. തോമസ് (ഭരണങ്ങാനം), ആലീസ് ജോയി മറ്റം(കൊഴുവനാല്‍), ഓമന സോമന് ഇട്ടിക്കുന്നേല് (മീനച്ചില്‍), ചാക്കോ താന്നിയാനിക്കല്‍ (മുത്തോലി), വത്സമ്മ തങ്കച്ചന്(കരൂര്‍), ജോയി പൊറ്റത്തില്‍ (അയര്‍ക്കുന്നം), കെ.ബി. ഗിരീശന്(പുതുപ്പള്ളി), ഡോ. ഇ.കെ. വിജയകുമാര്‍ (പനച്ചിക്കാട്), രാജഗോപാല്‍ (കുറിച്ചി), സിസി ഗോപി(വിജയപുരം), മോഹന്‍കുമാര്‍ കൂഴിക്കുന്നേല്‍(ചിറക്കടവ്), പി. വിജയകുമാരി(കങ്ങഴ), കെ.ജെ. ജോണ്‍ (നെടുംകുന്നം), ജലജ മോഹന്‍ (വെള്ളാവൂര്‍), പ്രഫ. എസ്. പുഷ്കലാദേവി (വാഴൂര്‍), ജോണ്‍ മാത്യു (കാഞ്ഞിരപ്പള്ളി), ത്രേസ്യാമ്മ ചാക്കോ (എരുമേലി), ജേക്കബ് ചാക്കോ (കൂട്ടിക്കല്‍), പീതാംബരന് (കോരുത്തോട്), കെ.എ. അസീസ് (പാറത്തോട് ), മിനി മാത്യു(മണിമല), റോയി കപ്പലുമാക്കല്‍ (മുണ്ടക്കയം) എന്നിവർ ആദ്യം പ്രതിജ്ഞ ചൊല്ലി.
ജോയി മന്നാമല (ഏറ്റുമാനൂര്‍), അബ്ദുൽ സലാം റാവുത്തര്‍(വൈക്കം), സാലി മാത്യു (കോട്ടയം), പ്രസന്നകുമാരി (ചങ്ങനാശ്ശേരി), ഷാജു തുരുത്തന്(പാലാ), സുബൈര്‍ വെള്ളാപ്പള്ളില്‍(ഈരാറ്റുപേട്ട) എന്നിവരാണ് നഗരസഭകളില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അയ്മനം ഡിവിഷനില്‍ നിന്നുമുള്ള നാസര്‍ ചാത്തന്‍കോട്ടുമാലി, വൈക്കത്ത് ചെമ്മനത്തുകര ഡിവിഷനില്‍ നിന്നുള്ള കെ.കെ. ശശികുമാര്‍, പാമ്പാടിയില്‍ പാമ്പാടി ഡിവിഷനില്‍ നിന്നുള്ള മേരിക്കുട്ടി മാര്‍ക്കോസ്, മാടപ്പള്ളിയില്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ ഡിവിഷനില്‍ നിന്നുള്ള ഇ.സി. അച്ചാമ്മ, കടുത്തുരുത്തിയിൽ ആയാംകുടി ഡിവിഷനില്‍ നിന്നുള്ള ജോസ് പുത്തന്‍കാലാ, ഉഴവൂരിൽ കോതനല്ലൂര്‍ ഡിവിഷനില്‍ നിന്നുള്ള ടി.എസ്. ബാബു, ഈരാറ്റുപേട്ടയിൽ തലപ്പലം ഡിവിഷനില്‍ നിന്നുള്ള ആര്. പ്രേംജി, ളാലത്ത് ഭരണങ്ങാനം ഡിവിഷനില്‍ നിന്നുള്ള അല്‍ഫോന്‍സ ജോസ് വെട്ടിക്കല്‍, പള്ളത്ത് നീറിക്കാട് ഡിവിഷനില്‍ നിന്നുള്ള കെ.സി. ഐപ്പ്, വാഴൂരിൽ തെക്കേത്തുകവല ഡിവിഷനില്‍ നിന്നുള്ള ജയ ശ്രീധര്‍, കാഞ്ഞിരപ്പള്ളിയിൽ ആനയ്ക്കല്‍ ഡിവിഷനില്‍നിന്നുള്ള ബേബി വട്ടയ്ക്കാട് എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.