നെടുംകുന്നം ഇടവെട്ടാൽ ഭാഗത്ത് വീടുകളിൽ
വെള്ളംകയറിയനിലയിൽ
നെടുംകുന്നം: ഇടവെട്ടാൽ കണ്ടത്തിൽ ഭാഗത്ത് വെള്ളംകയറി. നെടുമണ്ണി തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ സമീപത്തെ എട്ടോളം വീടുകളിലാണ് വെള്ളംകയറിയത്. മൂന്ന് കുടുംബങ്ങളെ നെടുമണ്ണി പള്ളി ഓഡിറ്റോറിയത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് തോട്ടിലെ ജലനിരപ്പ് ഉയർന്ന് സമീപത്തെ പറമ്പുകളിലും പുരിയിടങ്ങളിലും വെള്ളംകയറിയത്.
വെള്ളം താഴുമെന്ന് കരുതി ആളുകൾ വീടുകളിൽ തന്നെ കഴിഞ്ഞു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തോട് കരകവിഞ്ഞതോടെ കണ്ടത്തിൽഭാഗത്തെ വീടുകളിൽ വെള്ളംകയറി. ഇതോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഇവരെ നെടുമണ്ണി ഫാത്തിമമാത പള്ളി ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു.
മഴ തുടർന്നാൽ മറ്റ് വീടുകളിലേക്കും വെള്ളംകയറാൻ സാധ്യതയുണ്ട്. നെടുംകുന്നം പഞ്ചായത്തിന്റെ തോടിനോട് ചേർന്നുള്ള വിവിധ ഭാഗങ്ങളിൽ വെള്ളംകയറി. മാന്തുരുത്തി തോടിന് സമീപവും നെത്തല്ലൂർ ഭാഗത്തും കൃഷിയിങ്ങളിൽ വെള്ളംകയറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.