ആദർശ്
കോട്ടയം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വടിവാളുമായി മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവാവ് പിടിയിൽ. വേളൂർ കാരാപ്പുഴ വാഴപ്പറമ്പ് ആദർശ് (27)ആണ് കോട്ടയം എക്സൈസ് റേഞ്ച് ടീമിന്റെ പിടിയിലായത്. മാരക മയക്കുമരുന്നായ മെത്താ ഫിറ്റാമിൻ 0.7 ഗ്രാം, എട്ടു ഗ്രാം കഞ്ചാവ്, 63 സെന്റിമീറ്റൾ നീളമുള്ള വടിവാൾ എന്നിവ പിടിച്ചെടുത്തു.
പട്രോളിങ്ങിനിടെ കാരാപ്പുഴ ഭാഗത്ത് സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ രജിത് കൃഷ്ണ, സിവിൽ എക്സൈസ് ഓഫീസർ ദിബീഷ്, ജിഷ്ണു ശിവൻ, വിഷ്ണു വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി ക്രിമിനൽ എൻ.ഡി.പി.എസ്. കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.