ഈരാറ്റുപേട്ട-പീരുമേട്‌ റോഡ് ശിലാസ്തംഭത്തിന് പുനർജനി

ഈരാറ്റുപേട്ട: ആറ് പതിറ്റാണ്ടി‍ൻെറ പ്രൗഢിയുള്ള . തലനാട് ജങ്ഷനിൽ സ്ഥാപിച്ചിരുന്ന ശിലാഫലകമാണ് തീക്കോയി പഞ്ചായത്ത് നവീകരിച്ചത്. ഫലകത്തിന് ചുറ്റും സ്റ്റീലുകൊണ്ട് വേലി തീർത്തു. തറയിൽ മാർബിൾ വിരിക്കുകയും പെയിന്‍റിങ് നടത്തുകയും ചെയ്തു. ചെങ്കുത്തായി നിൽക്കുന്ന കരിമ്പാറകൾ പൊട്ടിച്ച്‌ ബ്രിട്ടീഷുകാരാണ് തീക്കോയി മുതൽ വാഗമൺ വരെയുള്ള 16 കിലോമീറ്ററിൽ റോഡ് നിർമിച്ചത്. ആയിരത്തോളം തൊഴിലാളികളാണ് 15 വർഷം കൊണ്ട് റോഡ് പണി പൂർത്തിയാക്കിയത്. പിന്നീട് ജനകീയ ഭരണം നിലവിൽവന്നതിനുശേഷം അന്നത്തെ പട്ടംതാണുപിള്ള മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഡി. ദാമോദരൻ പോറ്റി തീക്കോയിലെത്തി റോഡി‍ൻെറ ഉദ്ഘാടനം നടത്തി. 61വർഷം മുമ്പായിരുന്നു ഉദ്ഘാടനം. ഈ ശിലാഫലകമാണ് ചരിത്രസ്മാരകമായി നിലനിൽക്കുന്നത്. പടം ശിലാഫലകം നവീകരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.