മുണ്ടക്കയം: പ്രളയത്തെ തുടർന്ന് നീരൊഴുക്ക് തടസ്സപ്പെടുംവിധം നദികളിൽ അടിഞ്ഞ മണ്ണും ചളിയും മാലിന്യവും അടിയന്തരമായി നീക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. തദ്ദേശഭരണ നേതൃത്വത്തിലാണ് നദികളിലെ ചളിയും എക്കലും മാലിന്യങ്ങളും നീക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുന്നത്. പദ്ധതി സംബന്ധിച്ച് 11ന് വൈകീട്ട് മൂന്നിന് മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് നടത്തുന്ന ആലോചന യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രധാന നദികളായ മീനച്ചിലാർ, മണിമലയാർ, പമ്പയാർ അഴുതയാർ, പുല്ലകയാർ, എരുമേലി വലിയ തോട് എന്നിവയും ഇവയുടെ പോഷക നദികളിലും ചെറു കൈത്തോടുകളിലും സ്വാഭാവിക നീരൊഴുക്ക് നിലനിർത്തുന്നതിനാണ് നടപടി സ്വീകരിക്കുക. വാട്ടർ അതോറിറ്റിയുടെയും ജലനിധിയുടെയും ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനും ജലസംഭരണശേഷി വർധിപ്പിക്കുന്നതിനും മുൻതൂക്കം നൽകും. കലക്ടറും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.