ഉദയനാപുരം: . മൂവാറ്റുപുഴയാറിൻെറ കൈവഴിയായ പാമ്പിഴഞ്ഞാൽ തോടിൻെറ കുറുകെ നിർമിച്ച പാലത്തിൻെറ സമീപ റോഡിൽ രണ്ടുവർഷം മുമ്പ് വൻകുഴി രൂപപ്പെട്ടതോടെയാണ് പാലം അപകട സ്ഥിതിയിലായത്. പിന്നീട് റോഡിൽ ടാറിങ് നടത്തിയപ്പോൾ കുഴി നിവർത്തിയെങ്കിലും ഭാരവാഹനങ്ങളുടെ നിരന്തര ഓട്ടം മൂലം സമീപ റോഡ് ഇടിഞ്ഞുതാണു. പാലത്തിന് തൊട്ടുമുന്നിൽ രൂപപ്പെട്ട വൻ കുഴിയിൽ ഇരുചക്രവാഹന യാത്രികർ പതിവായി വീണ് അപകടപ്പെടുകയാണ്. വൈക്കം നഗരത്തിൽനിന്ന് കായലോര മേഖലയായ നേരേകടവിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസും രണ്ട് സ്വകാര്യ ബസും സർവിസ് നടത്തുന്നുണ്ട്. നേരേകടവ്-മാക്കേക്കടവ് ചങ്ങാട സർവിസിലേക്കെത്തുന്നതിനുള്ള ഏക മാർഗവുമാണിത്. അപകടക്കെണിയായ പാലം പുനർനിർമിച്ച് ഗതാഗതം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. KTL NEREKADAVU ROAD വൈക്കം-നേരേകടവ് റോഡിലെ അപകട സ്ഥിതിയിലായ നേരേകടവ് വലിയകലുങ്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.