എരുമേലി: മതസൗഹാർദത്തിൻെറ പ്രതീകമായ എരുമേലി ചന്ദനക്കുട മഹോത്സവം ഞായറാഴ്ച നടക്കും. തിങ്കളാഴ്ച നടക്കുന്ന ചരിത്രപ്രസിദ്ധ എരുമേലി പേട്ടതുള്ളലിന് ഐക്യദാർഢ്യമായാണ് ചന്ദനക്കുട മഹോത്സവം നടക്കുക. എരുമേലി മഹല്ല മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിലാണ് ചന്ദനക്കുട മഹോത്സവം നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചന്ദനക്കുടം നടക്കുകയെന്ന് ജമാഅത്ത് പ്രസിഡൻറ് പി.എച്ച്. ഷാജഹാൻ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ജമാഅത്ത് ഭാരവാഹികളും അമ്പലപ്പുഴ പേട്ടസംഘവുമായി ജമാഅത്ത് ഹാളിൽ സൗഹൃദ സംഗമം നടക്കും. വൈകീട്ട് ഏഴിന് ഒരു ആനയുടെ അകമ്പടിയോടെ പള്ളിയങ്കണത്തിൽനിന്ന് ചന്ദനക്കുട മഹോത്സവം ആരംഭിക്കും. തുടർന്ന് കൊച്ചമ്പലം, വലിയമ്പലം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 10 ഓടെ പള്ളിയങ്കണത്തിൽ തിരിച്ചെത്തുന്നതോടെ ചന്ദനക്കുട മഹോത്സവത്തിന് കൊടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.