പത്തനംതിട്ട: ശബരിമല ചാലക്കയത്തിന് സമീപം ഉൾവനത്തിൽ കഴിയുന്ന മലമ്പണ്ടാര വനവാസി വിഭാഗത്തില്‍പെട്ട യുവതിക്ക് സുഖപ്രസവം. ഭാസ്കരൻെറ ഭാര്യ മഞ്ജുവാണ് (26) ചാലക്കയം അരുവിത്തോട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ്. ഭര്‍ത്താവ് അട്ടത്തോട്ടിലെ അംഗൻവാടി അധ്യാപിക കുഞ്ഞുമോളെ വിവരം അറിയിച്ചതിനെത്തുടർന്ന് പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടു. മെഡിക്കല്‍ ഓഫിസര്‍ ഡോ. ശബരിയുടെ നിർദേശാനുസരണം റാന്നി താലൂക്ക് ആശുപത്രിയിലെ എസ്.ടി പ്രമോട്ടർമാരായ ഗിരിവാസന്‍, മായ, ആശ വര്‍ക്കര്‍ ശ്രീജ ഹരീഷ്, ആംബുലന്‍സ് ഡ്രൈവര്‍ മനു എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. മൂന്നുകിലോമീറ്റര്‍ താണ്ടി അമ്മെയയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മഞ്ജു തയാറായില്ല. പരമ്പരാഗത മരുന്നുകളും പ്രസവാനന്തര ശുശ്രൂഷകളും തുടരാനാണ് താല്‍പര്യം എന്ന് അറിയിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ആരോഗ്യപ്രവര്‍ത്തകര്‍ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.