മൂന്നാർ: മുന്തിയ വാഹനങ്ങളിലെത്തി തട്ടിപ്പ് നടത്തിവന്ന യുവാവ് അറസ്റ്റിൽ. മണ്ണാർക്കാട് കണ്ടമംഗലം സ്വദേശി ചോലയിൽ കുഞ്ഞുമുഹമ്മദിനെയാണ് (31) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ആഡംബര കാറുകളിൽ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലുമെത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി. മൂന്നാറിലെ ബിസ്മി മൊബൈൽസ് എന്ന കടയിൽനിന്ന് ഒന്നേകാൽ ലക്ഷം രൂപയുടെ മൊബൈൽ ഫോൺ വാങ്ങി മുങ്ങിയ കേസിലാണ് അറസ്റ്റ്. ഇയാൾ ഹോട്ടലുകളിൽ താമസിച്ചശേഷം പണം നൽകാതെയും ആഡംബരവാഹനങ്ങളുടെ വാടക നൽകാതെയും കബളിപ്പിച്ച നിരവധി സംഭവങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മലപ്പുറം തലപ്പാറയിലെ ഹോട്ടലിൽ ഒളിവിൽ കഴിയുമ്പോഴാണ് ചൊവ്വാഴ്ച മൂന്നാർ എസ്.എച്ച്.ഒ മനേഷ് കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഭാര്യയും ചെറിയ കുട്ടിയുമായി എത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മൂന്നാറിൽ ഭൂമി വാങ്ങാമെന്ന് പറഞ്ഞും കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു. എസ്.ഐ ഷാഹുൽ ഹമീദ്, സി.പി.ഒ വേണുഗോപാൽ പ്രഭു എന്നിവരും അറസ്റ്റിൽ പങ്കെടുത്തു. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം 1 അറസ്റ്റിലായ കുഞ്ഞുമുഹമ്മദ് (31).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.