മണിയോട് വിയോജിപ്പുണ്ട്; പക്ഷേ, കൈയടിക്കാനില്ല -ഗോമതി

തൊടുപുഴ: മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണിയെ അധിക്ഷേപിച്ച മുസ്ലിംലീഗ് എം.എൽ.എക്ക് മറുപടിയുമായി മൂന്നാറിലെ പെമ്പിളൈ ഒരുമൈയുടെ സമരനായികയായിരുന്ന ഗോമതി. മണിയോടുള്ള രാഷ്ട്രീയമായ വിയോജിപ്പുകൾ തുറന്ന് പ്രഖ്യാപിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന് പൂർണ പിന്തുണ അറിയിക്കുന്നതാണ് ഗോമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം: 'സഖാവ് എം.എം. മണി, എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്‍റെ പേരിൽ മുസ്ലിംലീഗ് എം.എൽ.എ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കൈയടിക്കാനല്ല ചേർത്തു പിടിക്കുക എന്നതാണ് എന്‍റെ രാഷ്ട്രീയ ബോധം. ഐക്യദാർഢ്യം'. ബഷീറിന് ആരാധകർ മറുപടി നൽകുന്നുണ്ട് -എം.എം. മണി തൊടുപുഴ: പി.കെ. ബഷീര്‍ എം.എല്‍.എ തനിക്കെതിരെ നടത്തിയ വിവാദപരാമർശങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി എം.എം. മണി. അയാൾ കളിയാക്കിയാൽ കളിയാകുന്നയാളല്ല താൻ. നമ്മുടെ ആരാധകർ അയാളെ വാട്സ് ആപ്പിലൂടെ തെറിപറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനി താനായിട്ട് പറയേണ്ട കാര്യമില്ല. അത് വിട്ടാൽ മതി. തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. ആളൊരു മര്യാദക്കാരനാണ്. എം.എൽ.എ ക്വാർട്ടേഴ്സിൽ അടുത്തടുത്താണ് ഞങ്ങളുടെ മുറി. ഇനി ബഷീറിനെ കാണുമ്പോൾ ഞാൻ ചോദിച്ചോളാം എന്നും എം.എം. മണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.