കോട്ടയം: മതങ്ങൾ സ്ഥാപനവത്കരണത്തിൽനിന്ന് മനുഷ്യസേവനത്തിന്‍റെ മാർഗത്തിലേക്ക് തിരിയണമെന്ന് മാർ ജോർജ് ആലഞ്ചേരി. ദേവലോകം കാതോലിക്കറ്റ് അരമനയിൽ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കബാവ വിളിച്ചുചേർത്ത മതാന്തര സൗഹൃദ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധുസംരക്ഷണം മതത്തിന്‍റെ മുഖമുദ്രയാകണമെന്ന് കാതോലിക്കബാവ പറഞ്ഞു. അതിർവരമ്പുകൾക്ക് അതീതമായ സുഹൃദ് ബന്ധമാണ് ഇന്നിന്‍റെ ആവശ്യമെന്നും ബാവ കൂട്ടിച്ചേർത്തു. ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത, സ്വാമി സച്ചിദാനന്ദ, പാണക്കാട് റശീദലി ശിഹാബ് തങ്ങൾ, കൽദായസഭയുടെ മാർ അപ്രേം, ലത്തീൻസഭയുടെ മാർ സൂസപാക്യം, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ സംസാരിച്ചു. പടം: KTG Mar alancheri മതാന്തര സൗഹൃദസമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കബാവ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.