ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ച സംഭവം: ബന്ധുക്കള്‍ പരാതിനല്‍കി

കുന്നിക്കോട്: ഭർതൃഗൃഹത്തിലെ കുളിമുറിയിൽ കഴുത്തിൽ ഷാൾ മുറുകി യുവതി മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. കൊട്ടാരക്കര റൂറല്‍ എസ്.പിക്കാണ് പിതാവ് ക്ലീറ്റസും മാതാവ് ജോളിയും പരാതി നല്‍കിയത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വിളക്കുടി ഇളമ്പൽ കോട്ടവട്ടം ജങ്ഷനിൽ താ‌ന്നിക്കൽ വീട്ടിൽ ജയമോളെ ഭര്‍ത്താവിെൻറ വീട്ടിലെ കുളിമുറിയില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പുനലൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോമോൻ മത്തായി കുന്നിക്കോട് പൊലീസിെൻറ നീരിക്ഷണത്തിലാണ്‌.

ജയയെ ഭര്‍ത്താവ് നിരന്തരം ശാരീരിക പീഡനങ്ങള്‍ ഏല്‍പിക്കാറുണ്ടെന്നും മദ്യലഹരിയിലാണ് ജോമോന്‍ വീട്ടില്‍ എത്തുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു.റെയില്‍വേ ജീവനക്കാരനായ ജോമോന്‍ ഉച്ചക്ക് ഭക്ഷണം കഴിച്ച് മടങ്ങിയതിന് പിന്നാലെയാണ് ജയയെ കുളമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദൂരുഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വീട്ടില്‍ കുടുംബകലഹം പതിവായിരുെന്നന്ന് സമീപവാസികളും പറയുന്നുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കേസന്വേഷണത്തിെൻറ ഭാഗമായി പൊലീസ് മാതാപിതാക്കളുടെ മൊഴി എടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി എത്തിയാലേ തുടര്‍നടപടികള്‍ നടത്താന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Young woman dies in husband's house: Relatives file complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.