ചടയമംഗലം: പൊലീസ് സ്റ്റേഷന് മുന്നിലെ തൊണ്ടിമുതലായി പിടിച്ച വാഹനങ്ങൾ അപകട ഭീഷണിയാകുന്നു. എം.സി റോഡിൽ ചടയമംഗലം ജംഗ്ഷനിലെ ചടയമംഗലം പൊലീസ് സ്റ്റേഷൻ പിടിച്ചെടുത്ത വാഹനങ്ങളാണ് വർഷങ്ങളായി സ്റ്റേഷന് മുന്നിൽ അപകടകരമായ രീതിയിൽ ഇട്ടിരിക്കുന്നത്. നിരന്തരം അപകടം നടക്കുന്ന മേഖലകൂടിയാണ് ഇവിടം.
സ്റ്റേഷൻ പരിസരത്തും പിടിച്ചെടുത്ത വാഹനങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ഈ മേഖലകളിൽ എം.സി റോഡിൽ നടക്കുന്ന അപകടങ്ങളിലെ വാഹനങ്ങളെല്ലാം ഇവിടെയാണ് കൊിടുന്നത്. ഇവ വേഗത്തിൽ മാറ്റണമെന്ന ആഭ്യന്തര വകുപ്പിന്റെ അറിയിപ്പുകൾ ഈ സ്റ്റേഷനിൽ ഇതുവരെ നടപ്പായിട്ടില്ല.
വാഹനങ്ങൾ കിടക്കുന്നതു കൊണ്ട് കാൽനടക്കാർക്ക് പോലും സഞ്ചരിക്കാനാകുന്നില്ല. കൂടാതെ വാഹന ഡ്രൈവർമാരുടെ കാഴ്ച മറയുകയും ചെയ്യുന്നു. കാടുപിടിച്ച് കിടക്കുന്ന വാഹനങ്ങൾ തെരുവുനായകളുടെയും ഇഴജന്തുക്കളും താവളമാണിപ്പോൾ.
ഇത്തരം വാഹനങ്ങൾ റോഡരികിൽ നിന്ന് മാറ്റിയിടണമെന്നും നിശ്ചിത സമയത്തിനകം ലേലം ചെയ്യുകയോ ഉടമകൾക്ക് വിട്ടുകൊടുക്കുകയോ ചെയ്യണമെന്നും ഹൈകോടതി പലതവണ കർശന നിർദേശം നൽകിയിട്ടുണ്ട്. പലയിടങ്ങളിലും പൊലീസ് സ്റ്റേഷനുകൾക്ക് സ്വന്തമായി ഡംപിങ് യാർഡുകൾ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.