തെന്മല പൊലീസ് ജീപ്പിെൻറ ഗ്ലാസ് തകർത്ത നിലയിൽ

കവർച്ച കേസിൽ കസ്റ്റഡിയിലെടുക്കവേ പൊലീസ് ജീപ്പ് തകർത്തു

പുനലൂർ: ആര്യങ്കാവ് രാജകൂപ്പിൽ വയോധിക ദമ്പതികളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി തെന്മല പൊലീസിെൻറ ജീപ്പ് തകർത്തു. ചെങ്കോട്ട പുളിയറ അംഗൻകാലടി സ്വദേശി ലെനിൻ (40) ആണ് ജീപ്പിെൻറ മുൻവശത്തെ ചില്ല് അടിച്ചുതകർത്തത്. കഴിഞ്ഞ 28ന് രാത്രിയാണ് ആര്യങ്കാവ് രാജകൂപ്പിൽ വയോധികരായ രവീന്ദ്രൻനായരെയും ഭാര്യ ഗിരിജകുമാരിയെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മുഖംമൂടി ധാരികളായ രണ്ടുപേർ കവർച്ച നടത്തിയത്. ഈ കേസിൽ സംശയിക്കുന്ന ലെനിനെ തെന്മല എസ്.എച്ച്.ഒ എം.ജി. വിനോദും സംഘവും കോട്ടവാസലിൽ നിന്നും കസ്റ്റഡിയിലെടുത്തു.

പ്രകോപിതനായ പ്രതി രക്ഷപ്പെടാനായി ജീപ്പ് ആക്രമിച്ചു. ഇയാളെ കീഴ്പ്പെടുത്തി തെന്മലയിലേക്ക് കൊണ്ടുവരാൻ നേരം ജീപ്പ് അപകടപ്പെടുത്താനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കൊലക്കേസ് ഉൾപ്പെടെ നാട്ടിൽ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. രാജകൂപ്പിലെ കവർച്ച കേസിൽ ഇയാളുടെ പങ്ക് അന്വേഷിച്ചുവരികയാെണന്നും പൊലീസ് പറഞ്ഞു. ജീപ്പിന് നാശം വരുത്തിയതിന് ഇയാൾക്കെതിരെ കേെസടുത്തു.



Tags:    
News Summary - The police jeep was smashed while being taken into custody in a robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.