വേനല്‍: വളര്‍ത്തുമൃഗങ്ങള്‍ക്ക് കരുതല്‍ വേണം

കൊല്ലം: ജില്ലയില്‍ ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് കരുതല്‍ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍.

ഇതുമായി ബന്ധപ്പെട്ട് പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. കടുത്ത വേനലില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത ഏറെയാണെന്നും പകല്‍ 11നും ഉച്ചക്ക് മൂന്നിനും ഇടയില്‍ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുതെന്നും പാടത്ത് കെട്ടിയിടരുതെന്നും അധികൃതര്‍ അറിയിച്ചു.

ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ കൂടാരങ്ങളില്‍നിന്ന് പുറത്തിറക്കി മരത്തണലില്‍ കെട്ടാന്‍ ശ്രദ്ധിക്കണം. തൊഴുത്തില്‍ മുഴുവന്‍ സമയവും ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നല്ലതാണ്. തെങ്ങോല, ടാര്‍പോളിന്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരക്ക് കീഴെ സീലിങ് ഒരുക്കുന്നതും ചൂട് കുറക്കും. സ്പ്രിംഗ്ലര്‍, ഷവര്‍ എന്നിവ ഉപയോഗിച്ച് അരമണിക്കൂര്‍ കൂടുമ്പോള്‍ പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മര്‍ദം കുറക്കും.

വാഹനത്തില്‍ കയറ്റിയുള്ള ദീര്‍ഘദൂര യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം.നിര്‍ജലീകരണം തടയാനും പാല്‍ കറവ നഷ്ടം കുറക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം ചൂടാകുന്നത് തടയാന്‍ വെള്ള ടാങ്കുകളും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം.

വേനലില്‍ കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് കുറയുന്നതിനാല്‍ ഏറ്റവും നിലവാരമുള്ള തീറ്റ തന്നെ നല്‍കണം. ധാതു ലവണ മിശ്രിതങ്ങള്‍ തീറ്റയില്‍ ചേര്‍ക്കണം.

നോട്ടം വേണം നായകള്‍ക്കും പൂച്ചകള്‍ക്കും

വിയര്‍പ്പുഗ്രന്ഥികള്‍ വളരെ കുറവായതുകൊണ്ട് വിയര്‍ത്തൊന്ന് ശരീരം തണുപ്പിക്കാന്‍ കഴിയാത്തവയാണ് നായകളും പൂച്ചകളും. ശരീരത്തെ അപേക്ഷിച്ച് തല ചെറുതായ നായകള്‍, പ്രത്യേകിച്ച് പഗ്ഗ്, ലാസാ അപ്സോ, ബുള്‍ഡോഗ്, ചൗചൗ, കോക്കര്‍ സ്പാനിയല്‍ എന്നിവക്ക് കൂടുതല്‍ കരുതല്‍ വേണം. കട്ടിയുള്ള രോമാവരണമുള്ള ജര്‍മന്‍ ഷെപ്പേഡ് പോലുള്ള ഇനങ്ങള്‍ക്കും സൂര്യാഘാത സാധ്യത ഏറെയാണ്.

വളര്‍ത്തു നായകള്‍ക്കും അലങ്കാര പൂച്ചകള്‍ക്കും മുമ്പില്‍ തണുത്ത കുടിവെള്ളം എപ്പോഴും വേണം. നായ്ക്കൂടുകള്‍ക്ക് മുകളില്‍ തണല്‍ വലകള്‍ അല്‍പം ഉയരത്തില്‍ വിരിക്കണം. ചൂടുകൂടിയ സമയങ്ങളില്‍ തീറ്റ ഒഴിവാക്കണം. ഒരു ദിവസം നല്‍കുന്ന തീറ്റ പലതവണകളായി നല്‍കാം.

ആഹാരത്തില്‍ തൈര് അല്ലെങ്കിൽ ജീവകം സി നല്‍കണം. നായകളുടെ കൂട്ടില്‍ ഫാന്‍ നിര്‍ബന്ധമാണ്. ദിവസവും ദേഹം ബ്രഷ് ചെയ്യുകയും വേണം. ചൂടുള്ള പകലില്‍ നായകളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ച് പുറത്തുപോകരുത്. സൂര്യാഘാതമേറ്റാല്‍ നായകളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തില്‍ മുക്കിയ ടവല്‍ മേനിയില്‍ പുതപ്പിക്കണം.

ബ്രോയിലര്‍ കോഴികള്‍ക്കും ശ്രദ്ധ വേണം

വളര്‍ത്തു കോഴികളില്‍ ബ്രോയ്ലര്‍ കോഴികളെയാണ് ചൂട് ഏറ്റവും കൂടുതല്‍ ബാധിക്കുക. ചൂട് കുറഞ്ഞ സമയങ്ങളില്‍ രണ്ടുമൂന്ന് തവണ തറവിരി ഇളക്കിയിടണം.

ചകിരിച്ചോറാണ് നല്ല തറവിരി. സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് മേല്‍ക്കൂര തണുപ്പിക്കണം. മേല്‍ക്കൂരക്ക് മുകളില്‍ തെങ്ങോലയോ ചണച്ചാക്കോ വിരിക്കുന്നതും വള്ളിച്ചെടികള്‍ പടര്‍ത്തുന്നതും ചൂട് കുറയാന്‍ സഹായിക്കും. മേല്‍ക്കൂര കഴിയുമെങ്കില്‍ വെള്ളപൂശണം.

ഐസിട്ട ബള്ളം കുടിക്കാന്‍ നല്‍കണം. എക്സോസ്റ്റ് ഫാനുകള്‍ കൂട്ടില്‍ ഘടിപ്പിക്കണം.

സൂര്യാഘാതമേറ്റാല്‍ വൈദ്യസഹായം

സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര വൈദ്യസഹായത്തിനായി ജില്ല വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടാമെന്ന് ജില്ല മൃഗാശുപത്രി മേധാവി ഡോ. ഡി. ഷൈന്‍കുമാര്‍ അറിയിച്ചു. ഫോണ്‍: 0474-2795076.

Tags:    
News Summary - Summer: Pets need care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.