കൊല്ലം: ഇടവിട്ട് കോരിച്ചൊരിയുന്ന മഴയിൽ വലഞ്ഞ് ജില്ല. ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയില്‍ 35 വീടുകള്‍ ഭാഗികമായി തകര്‍ന്ന് ഏകദേശം 12,63,000 രൂപയുടെ നഷ്ടം കണക്കാക്കിയതായി ജില്ല ദുരന്ത നിവാരണ അതോറിറ്റി.
കൊല്ലം-15, കരുനാഗപ്പള്ളി -ഏഴ്, കൊട്ടാരക്കര -നാല്, കുന്നത്തൂര്‍ -അഞ്ച്, പുനലൂര്‍ -മൂന്ന്, പത്തനാപുരം -ഒന്ന് എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. കൊല്ലം, കരുനാഗപ്പള്ളി, പത്തനാപുരം താലൂക്കുകളിലായി അഞ്ച് കിണറുകള്‍ക്കും നാശനഷ്ടമുണ്ടായി.ജില്ലയില്‍ ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 4,54,69,600 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
187.93 ഹെക്ടര്‍ കൃഷിയിടങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് നശിച്ചു. 3031 കര്‍ഷകരില്‍നിന്നായി 224.53 ലക്ഷം രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഫിഷറീസ് വകുപ്പിന് 1,25,000 രൂപയുടെ നഷ്ടമുണ്ടായി. കെ.എസ്.ഇ.ബിക്ക് 7,491,550 രൂപയുടെ നഷ്ടമാണുണ്ടായത്. ലഭിച്ചത് 185 മില്ലിമീറ്റര്‍ മഴ.
ജില്ലയില്‍ 185 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ശരാശരി 23.13 മില്ലിമീറ്റര്‍ മഴ. ആര്യങ്കാവാണ് കൂടുതല്‍ മഴ ലഭിച്ചത് -27 മില്ലിമീറ്റര്‍. ശനിയാഴ്ച ഗ്രീന്‍ അലര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ നദികളിലെ ജലനിരപ്പ്, മുന്നറിയിപ്പ് നില എന്നിവ യഥാക്രമം (മീറ്ററില്‍): ഇത്തിക്കര (95.29/98.50), അയിരൂര്‍ (4.13/4.80), അച്ചന്‍കോവില്‍ (30.25/29.70), പള്ളിക്കല്‍ (13.21/13.25), കല്ലട (1.61/4.50). ജില്ലയിലെ ഏക ഡാമായ തെന്മല പരപ്പാർ ഡാമിലെ നിലവിലെ ജലനിരപ്പ് 98.78 മീറ്ററാണ്.പരമാവധി ജലനിരപ്പ് 116.73 മീറ്റര്‍. എല്ലാ ഷട്ടറുകളും അടച്ച നിലയിലാണ്.
കുണ്ടറ: തുടര്‍ച്ചയായി പെയ്ത മഴയില്‍ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര തകര്‍ന്നു. പെരിനാട് പഞ്ചായത്ത് ചിറക്കോണം പരമ്പരകാവ് ക്ഷേത്രത്തിന് സമീപം വിനായക് ഭവനില്‍ രാജമ്മയുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. വെള്ളിയാഴ്ച രാവിലെ 7.45ഓടെയാണ് കൂര തകർന്നുവീണത്. ശബ്ദം കേട്ട് വീട്ടിനുള്ളില്‍ ഉണ്ടായിരുന്നവര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.