കല്ലമ്പലം: ഏതാനും ദിവസമായി തിമിർത്തു പെയ്യുന്ന മഴയിൽ കല്ലമ്പലം മേഖലയിൽ വ്യാപക ക്യഷി നാശം. കൊയ്യാൻ പാകമായ നെല്ലാണ് കൂടുതലും വെള്ളത്തിനടിയിലായത്.കരവാരത്ത് 45 ഏക്കർ വരുന്ന വഞ്ചിയൂർ - കട്ടപ്പറമ്പ് ഏലായിലെ നെൽകൃഷി പൂർണ്ണമായും വെള്ളത്തിനടിയിലായി.വാമനപുരം ആറിൽ നിന്ന് കരകവിഞ്ഞ വെള്ളമാണ് നെല്ലിനെ വെള്ളത്തിനടിയിലാക്കിയത്.
നാവായിക്കുളം, ഒറ്റൂർ മണമ്പൂർ പഞ്ചായത്തുകളിലും നെല്ല്, വാഴ, ചേമ്പ് തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി വെള്ളത്തിനടിയിലായി. കരവാരം പഞ്ചായത്തിൽ വഞ്ചിയൂർ വൈദ്യശാല മുക്കിൽ ഇസ്മാഈലിൻ്റെ പുതുതായി നിർമ്മിച്ച വീട് സമീപത്തെ മണ്ണിടിഞ്ഞ് കേടുപാട് പറ്റി.റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.