ദയാൽ
ഓച്ചിറ: വെള്ളിയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് അറസ്റ്റിൽ. തഴവ മണപ്പള്ളി വടക്ക് വിശാൽ ഭവനത്തിൽ ദയാൽ (34) ആണ് ഓച്ചിറ പൊലീസിെൻറ പിടിയിലായത്.
വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. വീട്ടമ്മയുമായി നാലുവർഷമായി ഇയാൾ അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച പരാതി.
എന്നാൽ, മുംബൈയിലുള്ള യുവതിയുമായി ഇയാളുടെ വിവാഹം ഉറപ്പിക്കുകയും വെള്ളിയാഴ്ച കായംകുളത്തെ ഓഡിറ്റോറിയത്തിൽവെച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തതോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ്, പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ ഹരിലാൽ, രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.