ഇബ്രാഹിംകുട്ടി
കൊട്ടാരക്കര : കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറി മൂന്നുപേർ മരിക്കാനിടയായ കേസിൽ രണ്ടാം പ്രതിയായ ടിപ്പർ ലോറി ഉടമയായ ചവറ മുകുന്ദപുരം മണ്ണറ കിഴക്കത്തിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (42), എന്നയാളെയാണ്കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തിൽ ഉപയോഗിച്ച ടിപ്പർ ലോറിയുടെ ഉടമയ്ക്കെതിരെയും അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജിജുകുമാർ പി.ഡി, സബ് ഇൻസ്‌പെക്ടർ രജിത്ത്, ഹേമന്ത് മോഹൻ, അനന്തു, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം കൃഷ്ണൻ, അരുൺ മോഹൻ, രാജേഷ്, സന്തോഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.