പൊലീസും സി.പി.എം നേതാവും തമ്മിലുണ്ടായ വാക്കേറ്റം
കടയ്ക്കൽ: സ്കൂൾ പ്രവേശനോത്സവത്തിന് കൊടി കെട്ടിയതിനെ ചൊല്ലി കെ.എസ്.യു-എസ്.എഫ്.ഐ വാക്കേറ്റം. കടയ്ക്കൽ ഗവ. എച്ച്.എസ്.എസിലെ പ്ലസ് വൺ പ്രവേശനോത്സവത്തിന് കെ.എസ്.യു പ്രവർത്തകർ കെട്ടിയ കൊടി എസ്.എഫ്.ഐ പ്രവർത്തകർ നശിപ്പിച്ചു എന്നാരോപിച്ചാണ് വാക്കേറ്റം ഉണ്ടായത്. കടയ്ക്കൽ പൊലീസും സ്കൂൾ പി.ടി.എ പ്രസിഡന്റും സി.പി.എം കടയ്ക്കൽ ഏരിയ സെക്രട്ടേറിയറ്റ് അംഗവുമായ പ്രഫുലഘോഷും തമ്മിലും വാക്കേറ്റമുണ്ടായി. കഴിഞ്ഞ വർഷവും സമാന സംഘർഷം ഇവിടെ നടന്നിരുന്നു. കൊടി നശിപ്പിച്ചെന്ന പരാതിയെ തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ കെ.എസ്.യു പ്രവർത്തകർ വീണ്ടും കൊടി കെട്ടി.
പൊലീസും സി.പി.എം നേതാവും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നതിനിടെ വീഡിയോ ദൃശ്യം പകർത്തിയ പ്രവർത്തകയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.എസ്.യു പ്രവർത്തകരും കൊടി നശിപ്പിച്ച സംഭവത്തിൽ കെ.എസ്.യു നേതാക്കളും കടയ്ക്കൽ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.