തെരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനമായി പാലിക്കണം -കലക്ടര്‍

കൊല്ലം: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ അധ്യക്ഷനായും ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, തദ്ദേശ വകുപ്പ് അസി. ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എന്നിവര്‍ അംഗങ്ങളായും ഹരിത ചട്ടം സെല്‍ രൂപവത്കരിച്ചു. ഹരിതചട്ട പരിപാലനത്തിനായി നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ഏകോപന നിരീക്ഷണ സമിതികള്‍ രൂപീകരിച്ചു.

ഇവയുടെ സേവനം എല്ലാ വരണാധികാരികളും പ്രയോജനപ്പെടുത്തണം. പ്രചാരണ പരിപാടികളില്‍ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഹരിതചട്ടം കര്‍ശനമായി പാലിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണം. ഹരിതചട്ടപാലനം സംബന്ധിച്ച സംശയങ്ങളും മറുപടികളും ഉള്‍ക്കൊള്ളുന്ന ഹാന്‍ഡ് ബുക്ക് സ്‌കാന്‍ ചെയ്യുന്നതിനുള്ള ക്യൂ.ആര്‍ കോഡ് നോമിനേഷന്‍ സമയത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് കാണുന്ന വിധം സജ്ജീകരിക്കണം.

പരിശീലന കേന്ദ്രങ്ങള്‍, പോളിംഗ്ബൂത്ത്, വിതരണകേന്ദ്രം, കൗണ്ടിംഗ്‌സ്റ്റേഷന്‍, തുടങ്ങി ഇലക്ഷന്‍ നടപടിക്രമത്തിന്റെ പരിധിയിലുള്ള സ്ഥലങ്ങളില്‍ കര്‍ശനമായി ഹരിതചട്ടം പാലിക്കുന്നുവെന്ന് വരണാധികാരികള്‍ ഉറപ്പാക്കണം. എല്ലാ പരിപാടികളിലും ഭക്ഷണവിതരണത്തിന് പ്ലാസ്റ്റിക് പാഴ്സലുകള്‍ പൂര്‍ണ്ണമായുംഒഴിവാക്കി പുനരുപയോഗപാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണം.

സൈന്‍ പ്രിന്റിങ് മെറ്റീരിയല്‍ ഡീലേഴ്സിന്റെ യോഗം ചേര്‍ന്ന് പോസ്റ്റര്‍, ബാനര്‍, ബോര്‍ഡുകള്‍, മറ്റ് പ്രചാരണഉപാധികള്‍ എന്നിവ പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് മാത്രം നിര്‍മ്മിക്കുന്നതിന് നടപടിയും സ്വീകരിക്കണം. എം.സി.എഫ്, മിനി എം.സി.എഫ്, ബോട്ടില്‍ ബൂത്തുകള്‍, ആര്‍.ആര്‍.എഫ് തുടങ്ങി സംഭരണകേന്ദ്രങ്ങളില്‍ നിലവിലുള്ള പാഴ്‌വസ്തുക്കള്‍ അടിയന്തരമായി നീക്കംചെയ്ത് സംഭരണശേഷി ഉറപ്പാക്കുകയും വേണം.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ നടക്കേണ്ട മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ വീഴ്ച കൂടാതെ നടത്തുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങളും നടപ്പാക്കിയിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

Tags:    
News Summary - Election: Green rules should be strictly followed - Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.