കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശപത്രിക സമർപ്പണത്തിന്റെ അവസാന ദിനമായ വെള്ളിയാഴ്ച ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലായി മൊത്തം 5325 പേർ നാമനിർദ്ദേശപത്രിക നൽകി. ഗ്രാമ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ല പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കൊല്ലം കോർപറേഷൻ എന്നിവിടങ്ങളിലാകെ സ്ഥാനാർത്ഥികളുടെ ശക്തമായ പങ്കാളിത്തമാണ് അവസാന ദിവസം രേഖപ്പെടുത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂട് കൂടിയ പശ്ചാത്തലത്തിൽ അവസാന ദിവസം വലിയ തോതിൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചതോടെ വിവിധ മണ്ഡലങ്ങളിലെ മത്സരരംഗം കൂടുതൽ ശക്തമായിരിക്കുകയാണ്. നാമനിർദ്ദേശപത്രിക നൽകിയ തദ്ദേശസ്ഥാപന വിവരങ്ങൾ ചുവടെ:
ഗ്രാമ പഞ്ചായത്തുകൾ- ഓച്ചിറ: 58, കുലശേഖരപുരം: 47, തഴവ: 88, ക്ലാപ്പന: 144, ആലപ്പാട്: 29, തൊടിയൂർ: 81, ശാസ്താംകോട്ട: 93, വെസ്റ്റ് കല്ലട: 38, ശൂരനാട് സൗത്ത്: 58, പോരുവഴി: 53, കുന്നത്തൂർ: 56, ശൂരനാട് നോർത്ത്: 36, മൈനാഗപ്പള്ളി: 108, ഉമ്മന്നൂർ: 30, വെട്ടിക്കവല: 41, മേലില: 54, മൈലം: 44, കുളക്കട: 73, പവിത്രേശ്വരം: 39, വിളക്കുടി: 77, തലവൂർ: 65, പിറവന്തൂർ: 63, പട്ടാഴി വടക്കേക്കര: 10, പട്ടാഴി: 51, പത്തനാപുരം: 55, കുളത്തുപ്പുഴ: 48, ഏരൂർ: 55, അലയമൺ: 39, അഞ്ചൽ: 72, ഇടമുളക്കൽ: 39, കരവാളൂർ: 25, തെന്മല: 60, ആര്യങ്കാവ്: 35, വെളിയം: 55, പൂയപ്പള്ളി: 39, കരീപ്ര: 55, എഴുകോൺ: 63, നെടുവത്തൂർ: 36, തൃക്കരുവ: 69, പനയം: 73, പെരിനാട്: 66, കുണ്ടറ: 24, പേരയം: 58, ഈസ്റ്റ് കല്ലട: 38, മൺറോതുരുത്ത്: 81, തെക്കുംഭാഗം: 126, ചവറ: 43, തേവലക്കര: 114, പന്മന: 58, നീണ്ടകര: 27, മയ്യനാട്: 46, ഇളമ്പള്ളൂർ: 94, തൃക്കോവിൽവട്ടം: 49, കൊറ്റങ്കര: 64, നെടുമ്പന: 80, ചിതറ: 35, കടയ്ക്കൽ: 31,ചടയമംഗലം: 46, ഇട്ടിവ: 41, വെളിനല്ലൂർ: 56, ഇളമാട്: 39, നിലമേൽ: 33, കുമ്മിൾ: 71, പൂതക്കുളം: 41, കല്ലുവാതുക്കൽ: 53, ചാത്തന്നൂർ: 42, ആദിച്ചനല്ലൂർ: 103, ചിറക്കര: 85. ബ്ലോക്ക് പഞ്ചായത്തുകൾ-ഓച്ചിറ: 72, ശാസ്താംകോട്ട: 66, വെട്ടിക്കവല: 32, പത്തനാപുരം: 47, അഞ്ചൽ: 79, കൊട്ടാരക്കര: 48, ചിറ്റുമല: 49, ചവറ: 85, മുഖത്തല: 43, ചടയമംഗലം: 25, ഇത്തിക്കര: 74. ജില്ല പഞ്ചായത്ത് - 98: മുൻസിപ്പാലിറ്റികൾ: പരവൂർ:102, പുനലൂർ: 141, കരുനാഗപ്പള്ളി: 156, കൊട്ടാരക്കര: 67. കൊല്ലം കോർപറേഷൻ: ഒന്നാം വരണാധികാരി: 136, രണ്ടാം വരണാധികാരി: 107.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.