കരുനാഗപ്പള്ളി: അനധികൃതമായി സൂക്ഷിച്ച 5000 കിലോയോളം റേഷൻ സാധനങ്ങൾ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ചിറ്റുമൂല അൻസാദ് മൻസിൽ അൻസാദിന്റെ വീട്ടിൽനിന്നാണ് പിടിച്ചെടുത്തത്. ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പിടികൂടിയിട്ടില്ല. അരി, ഗോതമ്പ്, പച്ചരി എന്നിവ 106 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന വാഹനമാണ് പിടിച്ചത്. രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു.
പിടിച്ചെടുത്ത ഭക്ഷ്യസാധനങ്ങൾ സ്റ്റേഷനിലെത്തിച്ച് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ വരുത്തി പരിശോധന നടത്തി റേഷൻ സാധനങ്ങളാണെന്ന് ഉറപ്പാക്കി. സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ ശ്രീകുമാർ, ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.