പന്നിവളർത്തൽ കേന്ദ്രത്തിൽനിന്ന് അഞ്ചൽ: പന്നിവളർത്തൽ കേന്ദ്രത്തിൽനിന്ന് വമിക്കുന്ന ദുർഗന്ധവും പ്രാണികളുടെ ശല്യവുംമൂലം ദുരിതത്തിലായിരിക്കുകയാണ് ഒരു പ്രദേശം. ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഇടയം കൊച്ചുമുകൾ, കുഴുമ്പാലോട്, ഒഴുകുപാറയ്ക്കൽ മുതലായ പ്രദേശത്താണ് ജനജീവിതം ദുസ്സഹമായത്. ഇവിടെ കുഴുമ്പാലോട് മലയിൽ പ്രവർത്തിക്കുന്ന പന്നിവളർത്തൽ കേന്ദ്രത്തിൽ നിന്നാണ് ദുർഗന്ധവും പ്രാണികളും സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. വലിയ ഈച്ചകൾ ആഹാരസാധനങ്ങളിലും കുടിവെള്ളത്തിലും പാത്രങ്ങളിലും വന്നിരിക്കുന്നതുമൂലം കുടിവെള്ളവും ആഹാരസാധനങ്ങളും മലിനമാകുന്നതിനാൽ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇവിടത്തെ പന്നിഫാമിനെതിരെ നാട്ടുകാർ ആരംഭഘട്ടത്തിൽ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെയും പ്രതിഷേധക്കാരിലെ പ്രധാനികളെയും ഫാം നടത്തിപ്പുകാർ സ്വാധീനം ചെലുത്തി തങ്ങൾക്കനുകൂലമാക്കി മാറ്റിയെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നിലവിലുള്ള ഫാമിനടുത്തായി മറ്റൊരു പന്നിവളർത്തൽ കേന്ദ്രം കൂടി അടുത്തകാലത്തായി ആരംഭിക്കുന്നതിന് ലൈസൻസ് നൽകിയത് നാട്ടുകാരിൽ ആശങ്കയുണർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.