കൊല്ലം: നിര്‍ധനരായ എല്ലാവര്‍ക്കും കിടപ്പാടമെന്ന സര്‍ക്കാറിന്‍റെ സ്വപ്നത്തോടൊപ്പം നില്‍ക്കുകയാണ് തഴവ സ്വദേശി കെ.ജെ. സിദ്ദീഖും. ലൈഫ് പദ്ധതിയുടെ ഭാഗമായ മനസ്സോടെ മണ്ണ് കാമ്പയിനോടനുബന്ധിച്ച് തന്‍റെ ഒമ്പത് സെന്‍റ് വസ്തുവാണ് അദ്ദേഹം നല്‍കിയത്. 31 വര്‍ഷം പൊലീസ് സർവിസിലുണ്ടായിരുന്ന സിദ്ദീഖിന്‍റെ സമ്പാദ്യത്തിന്‍റെ ഒരു പങ്കാണ് നാടിനായി നല്‍കിയത്. 10 വര്‍ഷം മുമ്പ് കൃഷി ചെയ്യാനായി വാങ്ങിയ ആ മണ്ണില്‍ ഇനി രണ്ടുപേര്‍ക്ക് കിടപ്പാടം ഒരുങ്ങും. സർവിസില്‍ കയറുന്നതിന് മുമ്പും 2018ല്‍ സർവിസില്‍ നിന്ന് വിരമിച്ചതിനുശേഷവും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണദ്ദേഹം. ഭൂമി നല്‍കുന്ന കാര്യത്തില്‍ കുടുംബത്തിന്‍റെ പിന്തുണ കൂടിയായപ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല. മനസ്സോടെ മണ്ണ് നല്‍കി നാടിന് മാതൃകയായ സിദ്ദീഖിനെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം. കെ. ഡാനിയലും ജില്ല കലക്ടര്‍ അഫ്സാന പര്‍വീണും ആദരിച്ചു. ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ടി.കെ. സയൂജ, എ.ഡി.സി ജനറല്‍ ആര്‍. അജയകുമാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ വി. ചന്ദ്രപ്പന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.