ഒത്തുചേരലിന്‍റെ മധുരവുമായി ആദ്യ നോമ്പുതുറ (ചിത്രം) ഇരവിപുരം: ഇടവേളക്ക് ശേഷം റമദാനിൽ ഒത്തുചേരലിന്‍റെ മാധുര്യം നിറഞ്ഞപ്പോൾ നോമ്പുതുറക്കായി പള്ളികളിലേക്ക് വിശ്വാസികളുടെ പ്രവാഹം. ആദ്യ നോമ്പുതുറക്കായി പള്ളികളിലും തൈയ്ക്കാവുകളിലും വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ആദ്യ നോമ്പുതുറക്ക് പള്ളികൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞു. നോമ്പുതുറക്കായി വിവിധയിനം പഴങ്ങളും വിഭവങ്ങളും നമസ്കാരത്തിന് ശേഷം കഞ്ഞിയും സജ്ജീകരിച്ചിരുന്നു. രണ്ടുവർഷത്തിന് ശേഷമാണ് വിശ്വാസികൾക്ക് ഒരുമിച്ചിരുന്ന് നോമ്പുതുറക്ക് അവസരം ലഭിച്ചത്. അവധി ദിവസമായതിനാൽ പലരും മക്കളോടൊപ്പം മസ്ജിദുകളിലെത്തിയാണ് നോമ്പുതുറ നടത്തിയത്. നോമ്പുകഞ്ഞിയോടൊപ്പം നോമ്പുതുറക്കുള്ള ഭക്ഷണവും ഗ്രാമപ്രദേശങ്ങളിലെ തൈക്കാവുകളിൽ ഒരുക്കിയിരുന്നു. കഴിഞ്ഞ രണ്ട് വർഷവും സാഹോദര്യ കൂട്ടായ്മയുടെ ഒത്തുചേരലിന് സാധിക്കാതിരുന്നതിന്‍റെ വിഷമങ്ങൾ മായ്ക്കുന്നതായി ആദ്യ ദിനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.