അഞ്ചൽ: പൊലീസ് പട്രോളിങ് സംഘത്തെ ആക്രമിച്ച് പരിക്കേൽപിച്ച സംഘത്തിലെ ഒരാളെക്കൂടി ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ കരിമ്പിൻകോണം തടത്തിവിള വീട്ടിൽ വിപിൻ (41, മുണ്ടൻ) ആണ് അറസ്റ്റിലായത്. ഏരൂർ പൊലീസ് നടത്തിവന്ന തെരച്ചിലിൽ കഴിഞ്ഞ ദിവസം ആർച്ചൽ ഭാഗത്തുനിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസിൽ ആകെ ഏഴ് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് വിപിൻ. ഏതാനും ദിവസം മുമ്പ് നൈറ്റ് പട്രോളിംഗിനിടെ ആലഞ്ചേരിയിൽ വെച്ചാണ് വിപിൻ ഉൾപ്പെടെയുള്ള മദ്യപസംഘം നൈറ്റ് പട്രോളിങ് നടത്തിവന്ന പൊലീസ് സംഘത്തെ ആക്രമിച്ച് പരിക്കേൽപിച്ചത്. 2006ൽ പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് വിപിൻ. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം: പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി വിപിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.