കൊട്ടാരക്കര: തൊഴിലവസരങ്ങളും കാർഷിക വികസനവും ലക്ഷ്യമിട്ട് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 45.64 കോടി വരവും 45.53 കോടി ചെലവും 10.87 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് എം. ലീലാമ്മ അവതരിപ്പിച്ചു. ചിറകളുടെ നവീകരണം, കോളനികളിൽ അടിസ്ഥാന സൗകര്യമൊരുക്കൽ, ഗ്രാമീണ റോഡുകളുടെ നിർമാണം, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവക്ക് ബജറ്റിൽ തുക വകയിരുത്തി. കുടവട്ടൂർ, കടകംപള്ളി, കൊട്ടറ, കുളത്തുംകര ചിറകളുടെ നവീകരണത്തിന് തുക ഉൾപ്പെടുത്തി. ക്ഷീരോൽപാദന രംഗത്ത് സ്വയം പര്യാപ്തതക്കാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പ്രസിഡന്‍റ് എം. ശിവപ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.