ഗൃഹനാഥനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

കരുനാഗപ്പള്ളി: നിരവധി കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി തഴവ വി.വി ഭവനത്തിൽ വിഷ്ണു (ദീപു-24) വിനെ കൊലപാതക ശ്രമത്തിന് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 2020 ആഗസ്റ്റ് ആറിന് രാത്രി കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വീടിൻെറ മുൻവാതിൽ തകർത്ത് ഗൃഹനാഥൻ ചെട്ടിശ്ശേരി വീട്ടിൽ സന്തോഷിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പിടിയിലായത്. കരുനാഗപ്പള്ളി അസി. കമീഷണർ ഷൈനു തോമസിൻെറ നിർദേശാനുസരണം എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ്, ജോൺസ് രാജ്, രാജേന്ദ്രൻ, എ.എസ്.ഐമാരായ ആർ. ശ്രീകുമാർ, എസ്‌. ശ്രീകുമാർ, സി.പി.ഒമാരായ ശ്രീകാന്ത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം ചേർത്തലയിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2019 ൽ പാവുമ്പ സ്വദേശിയായ അഖിൽരാജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയാണ്. പാവുമ്പ സ്വദേശിയായ നവാസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘത്തിൽ പെട്ടയാളാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. ചിത്രം: ദിപു എന്ന വിഷ്ണു (24).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.